ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചിത്രരചന

ആരോ എവിടെയോ പറഞ്ഞു, ജീവിതം ചിത്രരചന പോലെ ആണെന്ന്. നല്ല ചിത്രകാരന്‍ നല്ല ചിത്രം വരയ്ക്കുന്നു, മറിച്ചും. കുറെ റഫ് സ്കെച്ചുകള്‍ വരച്ചു പരിശീലനം നേടിയിട്ട് ഏറ്റവും മനോഹരമായത് ക്യാന്‍വാസില്‍ പകര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയി, അല്ലെങ്കില്‍ വരച്ചതു വീണ്ടും മായ്ച്ചു വരയ്ക്കാന്‍ സാധിച്ചുവെങ്കില്‍, ഒരു മന്ത്രികനെ പോലെ? സ്ലേറ്റുപുസ്തകം നിറയെ വരകള്‍ കോറിയിട്ടിട്ട് അതു മായ്ക്കാന്‍ വെറ്റമഷിത്തുണ്ടില്ലാതെ നിറകണ്ണുകളോടെ അദ്ധ്യാപകനെ നോക്കുന്ന കൊച്ചുകുട്ടിയുടെ ഭാവവുമായി ഇവിടെ ഞാന്‍...പക്ഷേ, ആരെയാണു, എവിടേയ്ക്കാണ് ഞാന്‍ നോക്കുക?!

ചില ഭ്രാന്തന്‍ ചിന്തകള്‍

ചിന്തകള്‍ എന്റേതാകുമ്പോള്‍ അതു ഭ്രാന്തമാകാതെ വയ്യ . വിജനമായ ഒരു കുന്നിന്‍ മുകളില്‍ ചെന്നുനിന്നു മനസ്സിലുള്ളതൊക്കെ വിളിച്ചു പറയണമെന്നു തോന്നുന്ന നിമിഷങ്ങള്‍ പ്രക്ഷുബ്ധമായ എന്റെ മനസ്സ് ... ക്ഷോഭം കൊണ്ട കടല്‍ തിരകളാല്‍ തീരത്തെ തകര്‍ത്തെറിയും പോലെ , എന്റെ ഭ്രാന്തമായ ചിന്തകള്‍ .....

സൌപര്‍ണ്ണിക

അലതല്ലി ഒഴുകുന്ന സൌപര്‍ണ്ണികയുടെ ഇരമ്പല്‍ അകലെ നിന്നേ പവിത്ര കേട്ടു. അവളുടെ ഉള്ളില്‍ പേരറിയാത്ത ഒരു വികാരം മുളപൊട്ടി. അത് ഭയമാണോ, മുറിപ്പെട്ട മനസ്സിന്റെ നീറ്റലാണോയെന്നു അവള്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പഴന്തുണിയില്‍ പൊതിഞ്ഞിരിക്കുന്ന ചോരക്കുഞ്ഞിനെ, തന്റെ പിഞ്ചുപൈതലിനെ മാറോടടക്കി പിടിച്ചുകൊണ്ടു പവിത്ര അതിവേഗം നടന്നു, സൌപര്‍ണ്ണികാ തീരം ലക്ഷ്യമാക്കി. ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍ പിന്തിരിഞ്ഞു നോക്കരുതെന്ന് അറിയാമായിരുന്നെങ്കിലും തന്റെ ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിടാന്‍ പവിത്രക്ക് കഴിഞ്ഞില്ല. ഓര്‍മ്മകള്‍ക്കെന്നും തങ്കത്തിളക്കമായിരുന്നു, ഓണവെയിലിന്റെ ചാരുതയായിരുന്നു. ഓര്‍മ്മകളെന്നും സമൃദ്ധിയുടേതായിരുന്നു. ഓണവും, ഓണത്തുമ്പിയും, അടിയാന്മാരുടെ കാഴ്ചക്കുലകളും, വിഷുക്കൈനീട്ടം പോലെ മുത്തശ്ശിയെന്നും നെറുകയില്‍ നല്‍കുന്ന വാത്സല്യ മുത്തവും എല്ലാം നിറഞ്ഞ ഓര്‍മ്മകള്‍ . ആയിരപ്പറ പാടത്തിനക്കരെ കിടാത്തനെ പാടിയുറക്കുന്ന ചിരുതയുടെ താരാട്ടു കേള്‍ക്കാം. കളിതമാശകളും, പൊട്ടിചിരിയും നിറഞ്ഞിരുന്ന തറവാടിന്റെ പൂമുഖത്തു കനമാര്‍ന്ന മൌനം കൂടുകെട്ടിയതെന്നാണെന്നു ശരിയായി ഓര്‍ക്കാനിന്നും കഴിയുന്നില്ല. ത...