വല്ലാതിരുണ്ട മാനവുമതി ഹുങ്കാരത്തൊ - ടലയും കാറ്റുമിടിമിന്നലും , ഇല്ലാ മധുവുമിപ്പൂക്കളിലിനി ദിനരാത്രങ്ങ ളെത്ര - പോക്കണമഹോ , ഇക്കാലവര്‍ഷം കാലമാകാന്‍ നല്ലോണമുണ്ടു പ ശിയെന്നാലുണ്ടോ അടങ്ങീ- ടുന്നതിതെന്നല്‍ കുളിര്‍ക്കുന്നു മേനിയെ; എന്നാലിനി ഭിക്ഷതെണ്ടാനിറങ്ങാമെന്നാലതും- വയ്യായി ജന്മമിനിയൊരു നാഴിക പോലുമുണ്ടോ? ഇല്ലാ നനഞ്ഞൊലിച്ചീടുമൊരില്ലവും, അവില്‍ക്കിഴി- യുമില്ലാ സതീര്‍ത്ധ്യനായ് വേണുവൂതുമക്കണ്ണനും ചൊല്ലാം പരമാര്‍ഥമെന്നാലാ വാല്‍ക്കിണ്ടിയിലെ കരടാമൊരു കരിവണ്ടു ഞാന്‍. അന്നൊരാ വസന്ത തുവില്‍ തന്‍ കൂട്ടൊരൊത്താ പുഷ്പരാജികളിലെത്ര രമിച്ചിരുന്നു! ആ മൃദുരോദനങ്ങളിലനിഞ്ഞിടാ മനവുമായ് മധുമത്തനായേറെ വിഹരിച്ചിരുന്നു. കാലചക്രമുരുണ്ടു പോയതി- വിവശചിത്തനായിന്നുഴറുന്നു ഞാന്‍ ഏഴുവര്‍ണ്ണവുമിഴുകി വിടര്‍ന്നൊരാ- വാനവില്‍ പൊലെയല്ലീ ജീവിതം!
മഴ..എന്നുമെന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മഴ...പുത്തനുടുപ്പിട്ട് പുസ്തകസഞ്ചിയുമായി പുതുവര്‍ഷത്തില്‍ സ്കൂളിലേക്കു പോകുന്ന കുട്ടിയുടെ ആഹ്ലാദമായ് ഇടവപ്പാതി..കനത്തുമൂടിക്കെട്ടി, തുള്ളിക്കൊരു കുടമായ് പെയ്തിറങ്ങുന്ന കര്‍ക്കിടക മഴ..പിന്നെയൊരു നനുത്ത സ്നേഹസ്പര്‍ശമായ്, ചിലപ്പോള്‍ മുടിയഴിച്ചിട്ടൊരു താണ്ഡവമായ്, ജീവിതത്തിലെ സുഖ-ദുഖങ്ങള്‍ക്കു സാക്ഷിയായ് എന്റെ മഴ...മഴത്തുള്ളികള്‍!!