ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജന്മം

വല്ലാതിരുണ്ട മാനവുമതി ഹുങ്കാരത്തൊ-
ടലയും കാറ്റുമിടിമിന്നലും,ഇല്ലാ
മധുവുമിപ്പൂക്കളിലിനി ദിനരാത്രങ്ങളെത്ര-
പോക്കണമഹോ, ഇക്കാലവര്‍ഷം കാലമാകാന്‍

നല്ലോണമുണ്ടു ശിയെന്നാലുണ്ടോ അടങ്ങീ-
ടുന്നതിതെന്നല്‍ കുളിര്‍ക്കുന്നു മേനിയെ;
എന്നാലിനി ഭിക്ഷതെണ്ടാനിറങ്ങാമെന്നാലതും-
വയ്യായി ജന്മമിനിയൊരു നാഴിക പോലുമുണ്ടോ?

ഇല്ലാ നനഞ്ഞൊലിച്ചീടുമൊരില്ലവും, അവില്‍ക്കിഴി-
യുമില്ലാ സതീര്‍ത്ധ്യനായ് വേണുവൂതുമക്കണ്ണനും
ചൊല്ലാം പരമാര്‍ഥമെന്നാലാ വാല്‍ക്കിണ്ടിയിലെ
കരടാമൊരു കരിവണ്ടു ഞാന്‍.

അന്നൊരാ വസന്ത തുവില്‍ തന്‍ കൂട്ടൊരൊത്താ
പുഷ്പരാജികളിലെത്ര രമിച്ചിരുന്നു!
ആ മൃദുരോദനങ്ങളിലനിഞ്ഞിടാ മനവുമായ്
മധുമത്തനായേറെ വിഹരിച്ചിരുന്നു.

കാലചക്രമുരുണ്ടു പോയതി-
വിവശചിത്തനായിന്നുഴറുന്നു ഞാന്‍
ഏഴുവര്‍ണ്ണവുമിഴുകി വിടര്‍ന്നൊരാ-
വാനവില്‍ പൊലെയല്ലീ ജീവിതം!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തൂവല്‍ പൊഴിയുമ്പൊള്‍

പൂമൂടും കാട്ടിലൊരത്തിമരമു - ണ്ടത്തിമരമുണ്ടത്തിന്റെയെത്താ - കൊമ്പത്തൊരാണ്‍കിളി - യുണ്ടൊരു പെണ്‍കിളിയും . ആ മരച്ചില്ലമേല്‍ കൂടുകൂട്ടിയവര്‍ സ്നേഹമായങ്ങനെ വാഴും കാലം അന്നൊരുനാളിലായോതിയാ പെണ്‍കിളി അത്തിപ്പഴമിനി വയ്യ വയ്യ ! ചുണ്ടാകെ ചെടിക്കുന്നെന്‍ മനമാകെ മടുത്തിനി മറ്റൊരു നല്ല ഫലം കഴിക്കാം കേട്ടതു പാതിയും കേള്‍ക്കാത്തതും പാതി ആണ്‍കിളിയെങ്ങോ പറന്നു പോയി തന്‍ പ്രിയപ്രേയസി തന്നുടെയാഗ്രഹ - മേറ്റുവാനായി പറന്നു പൊങ്ങി . ദൂരെയാമാമലയ്ക്കപ്പുറമുണ്ടൊരു കാടതു തന്നില്‍ ഫലങ്ങളേറ്റം മാമ്പഴമുണ്ടു മല്‍ഗോവയുമുണ്ടല്ലോ എത്ര നാനാതരം ഫലങ്ങളയ്യാ ! എത്ര പെറുക്കിയെടുത്തിട്ടുമിഖനി - യിത്തിരിപോലും കുറയുന്നീല്ലാ , ഇപ്പൊഴാ കണ്‍കളില്‍ മിന്നുവതെന്തതാ - ര്‍ത്തിതന്‍ നേര്‍ത്ത കിരണമത്രെ ! കാല്‍ക്ഷണം പോലുമേ പാഴാക്ക വേണ്ടയി - തത്രയും തന്റേതു മാത്രമാക്കാമെന്നു - നിനച്ചവന്‍ വേലചെയ്തീടവേ കാലമതങ്ങനെ നീങ്ങിപ്പോയീ . മാനം കറുത്തതറിഞ്ഞതില്ലായവ - നിലകള്‍ കൊഴിഞ്ഞതറിഞ്ഞതില്ല . ഫലങ്ങളനവധി കൊത്തിപ്പെറുക്കിയിട്ടാ - ക്കിളിയമ്പേ തളര്‍ന്നുപോയീ . മതിമതിയിതുമതിയെന്നു ...

ചില ഭ്രാന്തൻ ചിന്തകൾ

ഒരു നനുത്ത സായംസന്ധ്യയിൽ ആ തടാകക്കരയിൽ അവൾ തനിച്ചിരുന്നു. ഓളങ്ങളെ തഴുകിയെത്തിയ ഇളം കാറ്റു അവളോട് ചോദിച്ചു: "ഹേയ് സുന്ദരി, എന്തേനീ ഏകയും വിഷാദയും ആയി കാണപ്പെടുന്നു?" സുന്ദരി: "നോക്കൂ ഇളംകാറ്റേ, ഈ ലോകം എത്ര ദുരിതഭരവും ദുഃഖമയവുമാണ്! എൻറെ വേദനകളിൽ  നിന്നും എന്നെ മോചിപ്പിക്കൂ. എന്നെ ഒരു കൽപ്രതിമയാക്കൂ. " കാറ്റ്: തഥാസ്തു!! അടുത്ത നിമിഷം അവൾ ഒരു മനോഹരമായ പ്രതിമയായി മാറി. എവിടെ നിന്നോ  പറന്നു വന്ന ഒരു കാക്ക ആ കൽപ്രതിമയുടെ തലയിൽ കാഷ്‌ടിച്ചു !!!

ചിത്രരചന

ആരോ എവിടെയോ പറഞ്ഞു, ജീവിതം ചിത്രരചന പോലെ ആണെന്ന്. നല്ല ചിത്രകാരന്‍ നല്ല ചിത്രം വരയ്ക്കുന്നു, മറിച്ചും. കുറെ റഫ് സ്കെച്ചുകള്‍ വരച്ചു പരിശീലനം നേടിയിട്ട് ഏറ്റവും മനോഹരമായത് ക്യാന്‍വാസില്‍ പകര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയി, അല്ലെങ്കില്‍ വരച്ചതു വീണ്ടും മായ്ച്ചു വരയ്ക്കാന്‍ സാധിച്ചുവെങ്കില്‍, ഒരു മന്ത്രികനെ പോലെ? സ്ലേറ്റുപുസ്തകം നിറയെ വരകള്‍ കോറിയിട്ടിട്ട് അതു മായ്ക്കാന്‍ വെറ്റമഷിത്തുണ്ടില്ലാതെ നിറകണ്ണുകളോടെ അദ്ധ്യാപകനെ നോക്കുന്ന കൊച്ചുകുട്ടിയുടെ ഭാവവുമായി ഇവിടെ ഞാന്‍...പക്ഷേ, ആരെയാണു, എവിടേയ്ക്കാണ് ഞാന്‍ നോക്കുക?!